2010, ജനുവരി 6, ബുധനാഴ്‌ച

അണ്ണാച്ചി കോപം.

ശ്രീലങ്കൻ അണ്ണന്മാരുടെ ദണ്ണം വിറ്റ് അവർകളായി വിലസിയ അണ്ണന് എന്താണെന്നറിയില്ല ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലേ‘ എന്നൊരുശങ്ക!.
അടുപ്പ് കാണുമ്പോഴേക്ക് തിളച്ചുമറിയുന്ന തമിഴ് വികാരം പുലിഅരസിയലുകളെല്ലാം മൊത്തമാ അരഞ്ചുപോയിട്ടും തണുത്തുറഞ്ഞുതന്നെ നിൽക്കുന്നത് കണ്ടിട്ടാണ് അണ്ണന് ഇങ്ങിനെ തോന്നിയത് എന്നകാര്യം ഏത് തമിൾതിരിയാത്തവനും തിരിഞ്ചവിഷയം!.

എന്തെങ്കിലും ഒരുകൊസറാകൊള്ളികത്തിച്ച് തമിൾമക്കളുടെ ‘രത്തം‘ തിളപ്പിച്ചുനിർത്തിയില്ലെങ്കിൽ നമ്മ എം.ഡി.എം.കെ യുടെ കാര്യം കട്ടപ്പൊകൈ' എന്ന് നിനച്ചിരിക്കുമ്പോഴാണ് അണ്ണന്റെ തലയിൽ വെള്ളിടിവെട്ടിയത്!.

അന്തകാലത്തെന്നോ കേരളത്തിലെ ഒരുപൈത്യക്കാരൻ രാജാവുമായി ഉണ്ടാക്കിയ കരാർപ്രകാരം കേരളത്തിനവകാശപ്പെട്ട മുല്ലപ്പെരിയാറിലെ ജലം കേരളത്തിൽ തന്നെ തടഞ്ഞുനിർത്തി നമ്മ അണ്ണാച്ചികൾ നമ്മൂരിലേക്ക് കണ്ടുവരുന്നുണ്ട്.

ഇക്കാലമത്രയും കൃഷിചെയ്യുവാനും കറന്റുണ്ടാക്കുവാനും വെള്ളമില്ലാതെ വലഞ്ഞിട്ടും കേരളക്കാരാരും കുറച്ചുവെള്ളവും ചോദിച്ച് കുടവുംതൂക്കി മുല്ലപ്പെരിയാറിലേക്ക് വന്നിട്ടില്ല. (അങ്ങിനെ ചോദിക്കാൻ നട്ടെല്ലുള്ളവാലിബന്മാരാരും കേരളം ഭരിച്ചിട്ടില്ല.) അതുകൊണ്ടുതന്നെ നനഞ്ഞിടം കുഴിക്കാൻ മിടുക്കന്മാരായ നമ്മൾ ജാംബവാന്റെ കാലത്ത് പണിത ആ അണക്കെട്ടിനുമുകളിൽ വീണ്ടും മണ്ണിട്ട് കിട്ടാവുന്നത്രയും വെള്ളം ഊറ്റിക്കൊണ്ടിരുന്നതാണ്.

നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും നോക്കാതെ പരസ്പരം പാരപണിതും ഗ്രൂപ്പ്കളിച്ചും ഇടതും വലതും മാറിമാറികളിക്കുന്ന കേരളത്തിലെ ഉടയോന്മാരാരോ മറക്കിരിക്കാൻ വന്നപ്പോഴാണെന്നുതോന്നുന്നു അബദ്ധത്തിൽ സംഗതികണ്ടുപിടിച്ചു. ഈമണ്ണാംകട്ട അണക്കെട്ട് ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞുവീഴാം.വെള്ളം ഇനിയും പൊക്കിയാൽ അണപൊട്ടി കേരളാവിലെ ഒന്നുരണ്ടുജില്ലകൾ മൊത്തമായി ഡിലീറ്റായികിട്ടും!.

സംഗതിപൊല്ലാപ്പായി. കേരളം കരച്ചിലായി,പിഴിച്ചിലായി.....

അവസാനം കോടതിവിധിയും വന്നു. ‘അളവ്ക്ക് അധികമാ തണ്ണി തമിൾനാട് എടുക്കക്കൂടാത്!‘

അന്ത അളവെല്ലാം തിരുട്ടി കേരളത്തെ ഇന്തനാൾ വരെഏമാത്തി ഇരുന്തതാണ്.

അപ്പൊഴാണ് അന്ത അറിവുകെട്ടമുണ്ടങ്ങള് ശൊല്ലുന്നത് ഉങ്കളുക്ക് നമ്മ പുതുസ്സാ ഒരു അണകെട്ടിത്തരാമെന്ന്!

അവരെ വിടക്കൂടാത്!

പുതുസ്സാ അണ അവർകെട്ടിയാൽ കൊഞ്ചം തണ്ണി അവർക്കും കൊടുക്കവേണ്ടിവരും.അത് നടക്കക്കൂടാത്! നമ്മ സമ്മതിക്കക്കൂടാത്!!.

തമിൾ രക്തം തിളപ്പിക്കാൻ ഇതിൽകൂടുതൽ എന്തുവേണം?

ഇന്തവൈക്കോ അണ്ണാവുടെ തലയിൽ വൈക്കോലല്ലെന്ന് നാൻ കേരളാവുങ്കൾക്ക് കാട്ടിക്കൊടുക്കപ്പോറേൻ!‘

ഗ്രഹണിപിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെ ആക്രാന്തത്തോടെ അണ്ണൻ തമിഴ് മക്കളെകൂട്ടി സമരത്തിനിറങ്ങി.

പെരിയനാക്കിനാലെ ആദ്യവെടിപൊട്ടിച്ചു.

അന്തമുല്ലപ്പെരിയാറിനെ തൊട്ടാൽ നാം കേരളത്തെ പട്ടിണിക്കിടുവേൻ! ഹ് ഹാ ഹഹഹാ! ജാഗ്രതൈ!.

ഈ അണ്ണാച്ചി ഗർജ്ജനം കേട്ട് വയസ്സ് എഴുപതോടടുത്തിട്ടും ഒരുയുവാവിന്റെ പ്രസരിപ്പോടെ ഇന്നും ആരോഗ്യവാനായി കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ഏറനാട്ടിലെ ഒരു സീനിയർ കർഷകൻ ആത്മഗതം ചെയ്തതിങ്ങനെയാണ്.


ഇങ്ങിനെ ഒരു അണ്ണാച്ചിവൈക്കോൽ കുറേ മുമ്പ് നമ്മെ പേടിപ്പിച്ചിരുന്നെങ്കിൽ എത്രനന്നായിരുന്നു!.

തമിഴൻ യൂറിയകേറ്റിത്തരുന്ന പാളേങ്കോടൻ പഴവും മാരക രാസവളമിട്ട് കൃത്രിമമായി വിളയിച്ച പച്ചക്കറികളും ഹോർമോണും പ്രോട്ടീനും കയറ്റിവീർപ്പിച്ച ഇറച്ചിക്കോഴിയുമെല്ലാം തിന്ന് നിത്യരോഗികളും അകാലത്ത് വെടിതീരുന്നവരുമായി ഹോസ്പിറ്റലുകാർക്ക് കാശുണ്ടാക്കിക്കൊടുക്കുന്നവരായി മലയാളികൾ മാറാൻകാരണം ഇതുപോലുള്ള വൈക്കോലുകൾ തമിഴകത്ത് മുൻപേ ഇല്ലാത്തതുകൊണ്ടല്ലെ?

കൃഷിചെയ്യാനും കാലിയെയും കോഴിയേയും വളർത്താനും കേരളത്തിൽ എത്രയോ സ്ഥലമുണ്ട്. ഈപണിക്കൊന്നും സ്റ്റാറ്റസ് പോരാത്തതിനാൽ എല്ലാവരും ഐടിയുടേയും മെഡിസിന്റെയുംമറ്റു വൈറ്റ്കോളർ ഉഡായിപ്പുകളുടേയും പിന്നാലെ ഓടുകയും അതിന് ഗതിയില്ലാത്തവർ പാസ്പോർട്ടുമെടുത്ത് വിദേശത്ത് പോയി ദേഹണ്ണമോ മറ്റെന്ത് പണ്ടാരമായാലും ചെയ്ത് കാശുണ്ടാക്കുവാൻ പോവുകയും കൂലിവേലചെയ്യുവാൻ ഇറങ്ങിയവർ വിളവിന്റെ പത്തിരട്ടി കൂലിവാങ്ങി കൊള്ളക്കാരാവുകയും കർഷകർ പെട്ടെന്ന് കാശുണ്ടാക്കാൻ കൃഷിഭൂമിയിൽ റബറിന്റെ വിഷവിത്ത് നട്ട് തരികിടകൃഷിനടത്തുകയും ചെയ്തതുകൊണ്ടല്ലേ മലയാളിക്കീ ഗതിവന്നത്?

പട്ടിണികിടക്കേണ്ടിവന്നാൽ മലയാളിതാനേ തൂമ്പായെടുക്കും!. .ടിക്കും മറ്റുവ്യവസായങ്ങൾക്കും ഏക്കറുകൾ വാങ്ങിനൽകി അതിന് സകലതൊഴിൽനിയമങ്ങളും ബാധകമല്ലാത്ത ‘സെസ്‘ നൽകാനും തയ്യാറാകുന്ന സർക്കാർ കൃഷിക്കും ഇത്പോലെ പരിഗണന നൽകും. വ്യവസായികമായി കൃഷിയും കാലി, കോഴിവളർത്തലും തമിഴ്നാടിൽ വിജയകരമായി നടത്താമെങ്കിൽ സമൃദ്ധമായ പുഴകളും ഫലപുഷ്ടമായ മണ്ണുമുള്ള കേരളത്തിൽ എന്തുകൊണ്ട് പറ്റുകയില്ല?.കേരളത്തിലെ സർക്കാർ ഫാമുകളിലധികവും പൂട്ടിക്കിടക്കുകയോ തൊഴിലാളികൾ ഒപ്പിടുക എന്നജോലിമാത്രം ചെയ്ത് ശമ്പളം പറ്റുകയോ ചെയ്യുന്നവയാണ്. പട്ടിണികിടക്കേണ്ടിവന്നാൽ ഈ അവസ്ഥയൊക്കെമാറും. ആത്മാർത്ഥമായി തൊഴിൽ ചെയ്യുക എന്ന തൊഴിൽ മാന്യതമറന്ന് അയോഗ്യമായ അവകാശങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതൊഴിലാളികളും അവരെതലതിരിക്കുവാൻവേണ്ടിരാഷ്ട്രീയക്കാർ ഉണ്ടാക്കിയ സംഘടനകളും എല്ലാം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയും. കൃഷിചെയ്ത് ദേഹത്ത് ചെളിപുരളുന്നതാണ് അന്തസ്സെന്ന് വൈറ്റ് കോളർ വണ്ണങ്ങളും തിരിച്ചറിയും. റബർപാൽ കുടിച്ചാൽ വിശപ്പ് മാറില്ലെന്ന് തിരിച്ചറിയുന്ന തരികിടകർഷകർ റബർ വെട്ടി വാഴയും വഴുതനയും വെണ്ടക്കയുമെല്ലാം കൃഷിചെയ്യും.

അങ്ങിനെ അണ്ണൻസ് കേരളാവുക്ക് അണുപ്പാൻ വീർപ്പിച്ച കോഴിയും തക്കാളി മത്തങ്ങ വെണ്ടക്കകളും വൈക്കോലണ്ണനും മക്കളും തന്നെ തിന്ന് കുമ്പവീർത്ത് ചാകും!.

വാൽ കഷണം:-

സ്മാർട്ട് സിറ്റിക്ക് അനുവദിച്ച സ്ഥലത്ത് മാത്രം പച്ചക്കറി കൃഷിചെയ്താൽ തെക്കൻ കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും പച്ചക്കറിലോറികൾ പോകേണ്ടിവരില്ല!.

വിവരസാങ്കേതിക വിദ്യയല്ലനമുക്ക് ആദ്യം വേണ്ടത്.

ഉദരപൂരണ വിദ്യയാണ്!...........

2010, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ!.....


പുതിയൊരു പുതുവർഷം കൂടി....
നിനവിന്റെ കൈലോസിൽ സന്തോഷ സന്താപങ്ങളുടെ നൂറു നൂറു പൂക്കൾ തുന്നിച്ചേർത്ത് ഒരു വർഷം കൂടി നമ്മെ വിട്ടുപോയി.

പകലോന്റെ കോപം തളർത്തിയ ഗ്രീഷ്മവും മഴനൂലുകളിൽ സംഗീതം പെയ്ത പെരുമഴക്കാലവും പൂക്കളുടെ കളിചിരികളിലുണർന്ന വസന്തവുമെല്ലാം കടന്ന് രണ്ടായിരത്തി ഒൻപത് എത്രപെട്ടെന്നാണ് നമ്മോട് യാത്ര ചോദിച്ചത്?.

ഒരായിരം പുതുപ്രതീക്ഷകളുടെ കനകച്ചെപ്പായ് രണ്ടായിരത്തിപത്ത് നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. സന്തോഷകരമായ ഒരു പുതുവർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ഓരോ ചുവടും നമുക്ക് കരുതലോടെ മുന്നോട്ട് വെക്കാം.
ചതിക്കുഴികളേറെയുള്ളതാണ് നമ്മുടെ പാത. ചതിയോ വഞ്ചനയോ തീവ്രവാദമോ തീവ്രവാദ വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ ഭരണകൂടഭീകരതയോ മറ്റു അത്യാഹിതങ്ങളോ ഒന്നും നമ്മുടെ സ്വസ്ഥത കെടുത്താതിരിക്കട്ടെ.

ആണ്ടറുതികൾ ഭാവിയുടെ പ്രതീക്ഷകളുടെ പടിവാതിലുകളെന്നതിനേക്കാളേറെ നഷ്ടകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഒരു തിരിഞ്ഞുനോട്ടം നമുക്ക് നടത്താം. പോയവർഷത്തിലെ നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും നന്മതിന്മകളും ഒന്ന് കൂട്ടിക്കിഴിച്ചു നോക്കാം. ശിഷ്ടം പാപത്തിന്റെ നഷ്ടക്കണക്കുകൾ മാത്രമാണെങ്കിൽ ഇനിയുമൊരവധിക്ക് കാക്കാതെ ഈ പുതുവർഷപ്പുലരിയെ ഒരു മാറ്റത്തിന്റെ പടിവാതിലായി നമുക്ക് സ്വീകരിക്കാം. നമ്മുടെ നന്മകളേ നമുക്ക് മിച്ചമുണ്ടാകൂ എന്നകാര്യം മറക്കാതിരിക്കുക.

ഇനിയുമൊരുപാട് പുതുവർഷങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും പടിക്കൽ വിചാരവേദിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!.

2009, നവംബർ 16, തിങ്കളാഴ്‌ച

അനുശോചനങ്ങൾ

നമ്മുടെ നാടിനെനടുക്കി ഏവരെയും തീരാദുഃഖത്തിലാഴ്ത്തി രണ്ടു സുഹൃത്തുക്കൾ നമ്മെ വിട്ടുപോയി. കുതിച്ചുചാടിയ മലവെള്ളത്തിൽഅവരുടെ നിലവിളികളലിഞ്ഞുചേർന്നു.

നാടിന്റെ പൊന്നോമനകളുടെ വേർപാട് വിശ്വസിക്കാനാവാതെ കേട്ടത്അസത്യമാവണേ എന്ന് ഒരു ഗ്രാമമൊന്നിച്ചു പ്രാർത്ഥിച്ചു. അവസാനം യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നപ്പോൾ അനേകം

കണ്ണുകൾ നിറഞ്ഞൊഴുകി, അനേകം കണ്ഠങ്ങളിൽ നിന്ന് നിലവിളികളുയർന്നു. തേങ്ങാത്ത ഹൃദയങ്ങളില്ല.
സൗഹൃദത്തിന്റെ യുവസംഗമങ്ങളായി പടിക്കലിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്ന, ഒരുകാലത്ത് കലാ കായിക-സാമൂഹിക രംഗത്ത് പടിക്കലിന്റെ അഭിമാനമായി ഉയർന്നു നിന്നിരുന്ന ‘യുവസംഗമം ക്ലബ്ബി‘ന്റെ കരുത്തരായ പ്രവർത്തകരായിരുന്ന നൗഷാദും ഫസ്‌ലുവും ഇനിയൊരിക്കലും കൂട്ടുകാരോടൊത്തുചേരാനാവാതെ ഭൂമിയെന്ന ഈ ഇടത്താവളമുപേക്ഷിച്ചു പോയി.

വിവാഹ ജീവിതം തുടങ്ങിയിട്ട് അധികമൊന്നുമാവാത്ത അവരുടെ വേർപാട് വൈധവ്യവും അനാഥത്വവും നൽകിയവരുടെ മുഖങ്ങൾ നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിൽ നീറ്റലായി നിലനിൽക്കുന്നു.

പക്ഷേ എന്തുചയ്യാം സർവ്വശക്തന്റെ വിധിഅതായിരുന്നു. നമുക്കെല്ലാം നടക്കേണ്ട വഴിയിലൂടെ അവരെ സൃഷ്ടാവ് മുൻപേ നടത്തി എന്നുമാത്രം.

ഏത് ഭൂമിയിൽ വെച്ചാണ് ഓരോരുത്തരുടെയും അന്ത്യമെന്ന് നിങ്ങൾക്കാർക്കുമറിയില്ല’ എന്നർത്ഥം വരുന്ന സർവ്വശക്തന്റെ വചനം അവൻ നമ്മെ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു.

ഓരോരുത്തർക്കും കണക്കാക്കിയ ഭൂമികയിലേക്ക് സമയമെത്തുമ്പോൾ മൃത്യുവിനെ പുൽകാൻ അവനെത്തിക്കുകതന്നെ ചെയ്യും.

ജീവിതസാഹചര്യങ്ങളിലെ മുഷിപ്പ് മാറ്റാൻ ആശ്വാസതീരങ്ങൾ തേടുമ്പോഴോ, ജോലിയോ വിദ്യയോതേടി അതിരുകൾ താണ്ടുമ്പോഴോ വെറുതെ വീട്ടിലിരിക്കുമ്പോഴൊ എപ്പോഴാണ് നമ്മുടെ അന്ത്യസമയവും നമുക്ക് കണക്കാക്കിയ അന്ത്യ സ്ഥലവും ഒന്നിക്കുക എന്ന് നമുക്കാർക്കുമറിയില്ല. അതുകൊണ്ട് തിന്മകൾ ഉപേക്ഷിച്ച് പരമാവധി നന്മകൾ ചെയ്ത് ഏത് സമയവും മടക്കയാത്രക്ക് നമുക്ക് തയ്യാറായി നിൽക്കാം.

ഈ ജീവിതത്തിന്റെ നിസ്സാരത മനസ്സിലാക്കാൻ നാമിനിയും വൈകിക്കൂടാ. ഏത് സെക്കന്റിലും അവസാനിക്കാവുന്ന ഈജീവിതത്തേക്കാൾ ഒരിക്കലും അവസാനിക്കാത്ത പാരത്രിക ജീവിതത്തിനു വേണ്ടി നാം കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഓരോ അത്യാഹിതങ്ങളും അല്ലാഹു നമുക്ക് തരുന്ന ഉണർത്തലുകളാണെന്ന കാര്യം നാം വിസ്മരിക്കരുത്. അതുകൊണ്ട് ഈ നിസ്സാരജീവിതത്തിന്റെ നിരർത്ഥകമായ ഗുണങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി യഥാർത്ഥജീവിതം നാം നഷ്ടപ്പെടുത്താതിരിക്കുക.

നമ്മുടെ മുൻപേ നടന്ന ഈ സുഹൃത്തുക്കൾക്ക് വേണ്ടി നമുക്ക് സർവ്വശക്തനോട് പ്രാർത്ഥിക്കാം.

കരുണാമയനായ അല്ലാഹു അവർക്ക് മഗ്‌ഫിറത്ത് നൽകട്ടെ. നമ്മെയും അവരെയും അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ. അവർകാരണം അനാഥമായ അവരുടെ കുടുംബങ്ങൾക്ക് അല്ലാഹു ക്ഷമയും ക്ഷേമവും നൽകട്ടെ. ഏറ്റവും നല്ല സംരക്ഷകനായ അല്ലാഹുവിന്റെ സംരക്ഷണം അവർക്കുണ്ടാവട്ടെ. പ്രിയപ്പെട്ട കൂട്ടുകാർ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് അല്ലാഹു സമാധാനവും നന്മയും വർഷിക്കട്ടെ!

2009, മാർച്ച് 23, തിങ്കളാഴ്‌ച

ഗുണപാഠം!.


ഏതാനും ദിവസങ്ങൾക്കുമുമ്പ് പത്രത്തിൽ നാം വായിച്ച വാർത്തയാണിത്. അരുൺ എന്ന പ്രവാസി ഗൾഫിൽനിന്നും വന്നതിന്റെ അടുത്ത ദിവസം ആത്മഹത്യ ചെയ്തതായിരുന്നു വാർത്ത!.
കൌശലക്കാരിയായ ഒരു പെൺകുട്ടി വളരെ ആസൂത്രിതമായി ചെയ്ത ക്രൂരമായ വഞ്ചനയുടെ ഫലമായിരുന്നു ഈയുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് മാലോകരറിഞ്ഞത് ഈ വഞ്ചകിയായ പെണ്ണിന്റെ സഹപാഠിക്ക് അരുൺ അയച്ച ഈ മെയിൽ അദ്ദേഹം എല്ലാവർക്കും ഫോർവേഡ് ചെയ്തപ്പോഴാണ്. നമ്മളിൽ ചിലർക്കൊക്കെ ലഭിച്ച ആ ഈമെയിലിലെ വരികളാണ് താഴെ.
I deserve It
My name is Arun. May I request a few seconds your precious time to know a little about me. I am married and was having a pleasant marriage life with my wife and two kids. From my childhood itself I was a very reserved person. Not having much friendship even in college days. I was not aware much about the internet world. One day accidentally I entered chat world and I happened to chat with Renjumol NV. You all know her. Your MCA friend. The most unfortunate moment in my life. Gradually it become a very close friendship and then a physical relation. I am working as a senior engineer in Kuwait for a UK Based company and drawing $8200/ monthly since Nov'2005.. I forgot my family and the kids. We met on Dec 2006 first and we stayed at Cochin Taj Hotel for 10days. That time I gifeted her laptops and digital camera. All her MCA friend know she stared in Taj with a cousin and family. But Taj record will sasy it only me and her. She wanted me to marry her. We went to Guruvayur temple, and in one hotel I put the Thali on her.. She always used to say she cannot live with me. Orelse she will die.

Daily we used to talk hours and hours. You feel it is a lie. Since I am working in Kuwait Border, I have both Saudi (0966506503724) and Kuwait(0096566169142) Number. Her idea mobile 9947273931 bill was always more than 20,000/- month which I used to pay through online account (Check just the last month Bill attached,this happens from last two year). Only to call me in night she have one more Wodaphone number (9745949664) a prepaid connection. You can check with cochin store at pathanamthitta, how much mone she pay there for paying recharging. It was always more than 15000 per month.

An entirely dream world for me. When my wife and parents came to know about this I least cared. She and my parents called renju and her parents and was begging for to stop the relation. But renju always used to say if I am not there, she will not be in this world. We met stayed together in Hotel Taj (02 Times), Hotel Abad Plaza at Ernakulam many times. Then she wanted to come to Kuwait. I brought her to Kuwatit and Bahrain for 15 days. I was in a dream world. For such trips, she always used to tell her home, she is doing online job with Xtreme Software's at Trivandrum(04712310706) where she did her MCA project work. Check with xtreme, whether any renjumol ever worked there. Laptop, Camera, dresses, whatelse even TVs, mobole phones not only to her, but to her father, brother. My SBT NRE account will say how much money I was sending to her SBT bank account. Then at last even gold for her around 70 pavan from Bhima jewellay Ernakulam. The payment was through my credit cards. She was studying by bank loan. Even I had to pay that.

At last time has come. Now she wanted to marry Soju, whom she is in love since 08 years, while she already married me without any records. Now for her family and she wanted to get rid off me,

Now I understand that reality that it was a planned love drama played by her with me. Of course I cannot marry her but the sudden change in her nature as if she never knows any arun. Just last aug'08 I had to come here and take her to Amrita Hospital at Ernakulam as her blood group is hepatitis B. Gastrilogy Surgen Dr.Gaurav took all the test and he knows who brought her to the hospital

Their main intention was my money. They claim I am a coward running behind girls. Check her bank account in SBT. Check where from she purchased all the gold and who paid for it. The total money I spend for her for gold, phone calls, house electronics in last three year is more than 30 Lakh. Won't believe.

I got the punishment for betraying my family. I am not worried about the money. But the cheating. Believed whatever she told me. Few of her friends during MCA and project work at trivandrum definitely know that she used to talk for hours in night. She used to tell everybody that it is soju. But it was me. A few photos are here, otherwise you won't believe I knowme.

Now I won't deserve to stay in this world. I can't. Totally cheated. Mentallay, pysically.

She will have a happy marriage life I know. Only my small kids will become orphans.

By the time you read this I wont be in this world.

But please do call her on 0468 233429. Please do call her and convey the best regards for her marriage.

Only one question, when I was having a very pleasant life with my family till I met her, am I the only one culprit for my kids fate????

ഒന്നിച്ചുള്ള ഫോട്ടോകളും അവർതമ്മിൽ വിളിച്ച ഫോൺ കോളുകളുടെ ഞെട്ടിക്കുന്ന ബില്ലുകളു മടങ്ങുന്ന തെളിവുകളുമെല്ലാം അറ്റാച്ച് ചെയ്ത ആ മെയിൽ വായിച്ച ആരുടെയും കണ്ണുകൾ ജലാർദ്രമാകും.
മുപ്പത് ലക്ഷത്തോളം രൂപയും മാനവും നഷ്ടപ്പെട്ട അയാൾ താൻ വഞ്ചിക്കപ്പെട്ടതോർത്ത് സ്വയം ജീവനൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ വിധവയായി. പറക്കമറ്റാത്ത രണ്ടുമക്കൾ അനാഥരായി!.
സത്യത്തിൽ ഇത് ഒരു അരുണിന്റെ മാത്രം കഥയല്ല. എത്രയോ പേർ ഇതുപോലെ വഞ്ചിതരാകുന്നുണ്ട്. ചിലരെങ്കിലും അരുണിനെപ്പോലെ ആത്മഹത്യയും ചെയ്യുന്നു.
പ്രവാസികളും അല്ലാത്തവരുമായ നല്ലൊരു വിഭാഗം ഇത്തരം ചതികളിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോകുന്നു. പ്രവാസികളാണ് ഇതിൽ കൂടുതലെന്ന് വിവിധ സംഭവങ്ങൾ തെളിയിക്കുന്നു.
വിദേശത്ത് പലരും രഹസ്യമായും ചിലർ പരസ്യമായിത്തന്നെയും അന്യസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നു.വിവാഹിതരാണിതിൽ കൂടുതലും. ഫിലിപ്പിനോകളേയോ സിലോണികളേയോ ഒക്കെ കൂടെകൂട്ടി നാടും വീട്ടുകാരെയുമെല്ലാം അവർ മറന്നുപോകുന്നു.
പലരും തിരിച്ചുകയറാനാവാത്തവിധം പടുകുഴിയിൽ വീണുപോകുന്നു. അവസാനം മാനവും സമ്പത്തും കുടുംബ ബന്ധവുമെല്ലാം നഷ്ടപ്പെട്ട ഇവരുടെമുന്നിൽ ആത്മഹത്യ മാത്രം പരിഹാരമായി നിലകൊള്ളുന്നു.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?.
ഇതിന്റെ കാരണം മനുഷ്യന്റെ മനസ്സിൽ കടന്നുകൂടിയ പൈശാചികതയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിപിതാവ് മുതൽ മനുഷ്യകുലത്തിന് മുഴുവൻ ശാപമാണ് വിലക്കപ്പെട്ട കനിയോടുള്ള ആർത്തി. പിശാച് അത് ഓരോ മനുഷ്യന്റെ ഉള്ളിലും നട്ടുവളർത്തുന്നു. വിലക്കപ്പെട്ട എന്തിനോടും വല്ലാത്തൊരു ആർത്തിയാണ് മനുഷ്യർക്ക്. ഒളിഞ്ഞും തെളിഞ്ഞും ഈ വിലക്കപ്പെട്ടവ സ്വന്തമാക്കാൻ മനുഷ്യൻ പ്രയത്നിക്കുന്നു. ഇനിസ്വന്തമാക്കിയാലും വൈകാതെ അതിനോട് മടുപ്പ് തോന്നുകയും ആഗ്രഹം മറ്റൊരു വിലക്കപ്പെട്ടതിലേക്ക് നീങ്ങുകയും ചെയ്യും.

ഭൂമിയിലെ എല്ലാവസ്തുക്കളും മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തമായാൽ വൈകാതെ മടുപ്പുളവാക്കുന്നതാണ്. ഉദാഹരണത്തിന് അതിമനോഹരമായ ഒരു കൌതുകവസ്തു നോക്കൂ. അത് കടയിലോ മറ്റൊരാളുടെ കയ്യിലോ കാണുമ്പോൾ നമുക്കെന്തുമാത്രം ഇഷ്ടം തോന്നും? മറിച്ച് അത് സ്വന്തമാക്കിനോക്കൂ അതിനെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയോ ഉപയോഗിച്ചുകൊണ്ടിരിക്കുകയോ ചെയ്യുമ്പോൾ നമുക്കതിനോടുള്ള താൽ‌പ്പര്യം കുറഞ്ഞുവരുന്നു. മറ്റൊരു കൌതുകവസ്തു കാണുമ്പോൾ നമുക്ക് ഇഷ്ടം അതിനോടാകുന്നു. ഇതാണ് മനുഷ്യന്റെ ചിന്താഗതി.
ഇതാണ് വിവാഹിതരിലും മറ്റും സംഭവിക്കുന്നത്. വിവാഹം കഴിഞ്ഞ് അൽ‌പ്പകാലം കഴിയുമ്പോൾ പലരിലും ഈ പ്രതിഭാസം സംഭവിക്കുന്നു. അതിസുന്ദരിയായ ഭാര്യ വീട്ടിലുണ്ടായിട്ടും റെയിൽ‌വേ പുറം‌പോക്കുകളും വേശ്യാപുരകളും തേടിപോകുന്നവരെ കാണുന്നില്ലേ?
ഭാര്യാസമേതം വിദേശത്ത് കഴിയുന്നവർ പോലും ഭാര്യയുടെ കണ്ണുവെട്ടിച്ച് അന്യ സ്ത്രീകളെ പ്രാപിക്കുന്നത് പ്രവാസിൾക്ക് പുതിയവാർത്തയല്ല. അപ്പോൾ ബാച്ചിലേഴ്സായി കഴിയുന്ന പ്രവാസികളുടെ കാര്യം പറയണോ?
പ്രവാസികളാകുമ്പോൾ സം‌ഗതി കൂടുതൽ സങ്കീർണ്ണമാകുന്നു. അവർക്ക് പ്രവാസജീവിതത്തിൽ പലസ്ത്രീകളേയും കണ്ടുമുട്ടേണ്ടിവരുന്നു. പലരും നമ്മുടെനാട്ടിൽനിന്നും വ്യത്യസ്ഥമായി സദാചാരത്തിന് വലിയവിലയൊന്നും കൽ‌പ്പിക്കാത്തവരായിരിക്കും. പലരും പുരുഷന്മാരെ ചൂഷണംചെയ്ത് സ്വന്തം കാര്യം കാണുന്നവരുമായിരിക്കും. പ്രവാസികൾ വളരെ പെട്ടെന്ന് ഇത്തരം ചൂഷകകളായ സ്ത്രീകളുടെ കെണിയിൽ പെട്ടുപോകുന്നു. സ്വന്തം ഭാര്യയേക്കാൾ നിരവധി ഗുണങ്ങൾ അവരിൽ കണ്ടെത്തുന്നു. നാട്ടിലെ അടുക്കളയും കുട്ടികളുമായി കഴിയുന്ന അവളേക്കാൾ ഈ കെട്ടിയെഴുന്നള്ളത്തുകാരികളിൽ അവൻ പലതും കാണുന്നു. അങ്ങിനെ ഭാര്യയേക്കാൾ, കുടും‌ബത്തേക്കാൾ വലുത് അവളായി മാറുന്നു. സകലതും അവൾക്കായി ത്യജിക്കുന്നു. ഭാര്യ ,മക്കൾ, മാതാപിതാക്കൾ... ഇവരുടെയൊന്നും കണ്ണുനീരിന് ഈഅവസ്ഥയിൽ അവനെ പിന്തിരിപ്പിക്കാൻ കഴിയണമെന്നില്ല. അവസാനം യാഥാർത്യങ്ങൾ കണ്ടുതുടങ്ങുമ്പോൾ കണ്ടതെല്ലാം വ്യർത്ഥസ്വപ്നങ്ങളായിരുന്നെന്ന് തിരിച്ചറിയുമ്പോഴേക്ക് തിരിച്ചുകയറാനാവാത്ത വൻ‌ കുഴിയിലാണ് താൻ എത്തിപ്പെട്ടത് എന്നവന് മനസ്സിലാകുന്നു. അപ്പോഴാണ് ആത്മഹത്യ അവന്റെ മുന്നിൽ ഏകപരിഹാരമായി അവതരിക്കുന്നത്!.

അതുകൊണ്ടുതന്നെയാണ് മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് തന്നെ അവർക്ക് കുറേ നിയന്ത്രണങ്ങളും വച്ചത്. അവിഹിതബന്ധങ്ങളെ കർശന നിശിദ്ദമാക്കിയത്. അതിലേക്കടുക്കാവുന്ന എല്ലാവഴികളേയും നിശിദ്ദമാക്കി കൊട്ടിയടച്ചത്. ദൈവശാസനകളനുസരിക്കാൻ തയ്യാറാകാത്തവർക്ക് അങ്ങിനെ ഇഹവും പരവും നരകമായി മാറുന്നു.